അമ്പത്തൊന്നുരു
വായിച്ചു കഴിഞ്ഞിട്ട്
മൃത്യുവടച്ചു വച്ചിരിക്കയാണ്
സഖാവിന്റെ മുഖം.
പുനർവായനകളിലിളകി
ക്രമം തെറ്റിക്കിടപ്പുണ്ട്
വാക്കുകളും
വരകളും.
ആഴമേറിയ അപഗ്രഥനങ്ങളിലുലഞ്ഞ്
അടർന്നു പോയിട്ടുണ്ട്
അലങ്കാരങ്ങളും
സന്ധിയും.
വാരിക്കെട്ടി-
പ്പുറന്തളത്തിലെങ്ങാനും
മറന്നുവച്ചേക്കാമെന്നു കരുതുമ്പോൾ
വരുന്നല്ലോ!
വരികൾപൊട്ടി-
ച്ചെമ്പരത്തിച്ചിന്തകൾ.
തുന്നിക്കൂട്ടി-
യുരപ്പുരയിലെങ്ങാനും
അടച്ചിട്ടേക്കാമെന്നു വയ്ക്കുമ്പോൾ
വിടർന്നല്ലോ!
മുളനീട്ടി
നാനാർത്ഥത്തിന്റെ ചിന്തുകൾ.
വായിച്ചു കഴിഞ്ഞിട്ട്
മൃത്യുവടച്ചു വച്ചിരിക്കയാണ്
സഖാവിന്റെ മുഖം.
പുനർവായനകളിലിളകി
ക്രമം തെറ്റിക്കിടപ്പുണ്ട്
വാക്കുകളും
വരകളും.
ആഴമേറിയ അപഗ്രഥനങ്ങളിലുലഞ്ഞ്
അടർന്നു പോയിട്ടുണ്ട്
അലങ്കാരങ്ങളും
സന്ധിയും.
വാരിക്കെട്ടി-
പ്പുറന്തളത്തിലെങ്ങാനും
മറന്നുവച്ചേക്കാമെന്നു കരുതുമ്പോൾ
വരുന്നല്ലോ!
വരികൾപൊട്ടി-
ച്ചെമ്പരത്തിച്ചിന്തകൾ.
തുന്നിക്കൂട്ടി-
യുരപ്പുരയിലെങ്ങാനും
അടച്ചിട്ടേക്കാമെന്നു വയ്ക്കുമ്പോൾ
വിടർന്നല്ലോ!
മുളനീട്ടി
നാനാർത്ഥത്തിന്റെ ചിന്തുകൾ.